A Tale of Talents

A Tale of Talents

നാഥൻ തന്നുടെ വിളി കേട്ട്
വിള കൊയ്യാനായ് വന്നവരേ,
പൗരോഹിത്യ ശുശ്രൂഷ
വൃതമായ് ചങ്കിൽ ചേർത്തവരേ,

നിറകതിർ തിങ്ങണ പാടങ്ങൾ
തിരഞ്ഞു പോകുക സാമോദം,
കതിർമണി,യൊന്നും കളയാതെ
അറുത്തെടുക്കുക കറ്റകളായ് !

വചനം പാത തെളിക്കട്ടെ,
സ്നേഹം കാറ്റായ് വീശട്ടെ,
പ്രാർത്ഥന,യാകും പാഥേയം
ഉയിരേകട്ടെ നാൾതോറും ..

Share This Post!