അമ്മച്ചി
അമ്മച്ചി സ്വയം കത്തിയെരിഞ്ഞ്, എല്ലാവർക്കും ചൂടും വെളിച്ചവും നൽകിക്കൊണ്ടേയിരുന്നു;കത്തിപ്പടരുന്ന വിറകുകൊള്ളി പോലെ ..അമ്മച്ചി എപ്പോഴും എല്ലാവരോടും ഓരോരോ വർത്തമാനങ്ങൾ പറഞ്ഞുകൊണ്ടേയിരുന്നു;തിളച്ചു തൂവുന്ന കഞ്ഞിക്കലത്തിന്റെ അടപ്പു പോലെ ..മക്കൾക്കും ഭർത്താവിനും വച്ചുവിളമ്പി മിച്ചംവന്ന കഞ്ഞിവെളളം ഒരു കോപ്പയിൽ കോരി അമ്മച്ചി മടുമടെ കുടിച്ചു;ഹാ! എന്തു ദാഹം!മൺചട്ടിയിൽ ബാക്കിയായ പുഴമീനിന്റെ ചാറ് രണ്ടു വറ്റു കുത്തരിച്ചോറു കൂട്ടിക്കുഴച്ച് അമ്മച്ചി കഴിച്ചു;വിശിഷ്ടവിഭവം പോലെ ..കരിപുരണ്ട പാത്രങ്ങൾക്കിടയിൽ അമ്മച്ചി തിളങ്ങി വിളങ്ങി നിന്നു;ഒരു വിലയേറിയ മുത്തു പോലെ ..ചാണകം മെഴുകിയ നിലത്തു വിരിച്ച തഴപ്പായയിൽ അമ്മച്ചി നീണ്ടു നിവർന്നു കിടന്നുറങ്ങി;ഒരു സങ്കല്പ രാജകുമാരിയെപ്പോലെ ..വീടു മേഞ്ഞിരുന്ന ഓലക്കീറിലൂടെ അരിച്ചിറങ്ങിയ ചാന്ദ്രവെട്ടം അമ്മച്ചിയുടെ മുഖകാന്തിയും മേൽച്ചുണ്ടിലെ മനോഹരമായ കറുത്ത മറുകും കണ്ട് അമ്പരന്നു:ഭൂമിയിൽ വേറൊരു ചന്ദ്രികയോ!വെളുവെളാ വെളുപ്പിനു ചട്ടയും മുണ്ടും ഉടുത്ത്, കാതിൽ കുണുക്കിട്ട്, അമ്മച്ചി പള്ളിയിലേക്ക് ഓടി;ഒരു ഇളംകാറ്റു പോലെ!കതിരു കൊയ്യുന്ന ആദിവാസി പെൺകൊടികൾക്കിടയിൽ അമ്മച്ചി തോളോടുതോൾ ചേർന്നു നിന്നു;കൊയ്യാൻ പാകമായ നെൽക്കതിർ പോലെ ..ഓർമ്മകളുടെ നടുമുറ്റത്ത് [...]
LIFE:
What is life on earth?A leap in the womb,A cry to the world,A burst of laughter,A hasty run,Then,A long, long slumber..So,Love, while ye live hither..
സ്നാപകനോട്:
സ്നാപകാ,കൃപയുടെ നീരുറവ വറ്റിയ പാപത്തിന്റെ മരുഭൂമിയാണ് എന്റെ മനസ്സ്; ഈ മണൽക്കാട്ടിൽ നീ പ്രവചിക്കുക! സ്നാപകാ, വാക്കിന്റെ വാളുകൊണ്ട് നീ എന്റെ ഹൃദയം പിളർക്കുക; എന്നിലെ ഫരിസേയഭാവങ്ങൾ വാർന്നു പോകട്ടെ! സ്നാപകാ, അനുതാപത്തിന്റെ സുവിശേഷക്കാറ്റിനെ നീ ഇതുവഴി അയയ്ക്കുക; എന്റെ മിഥ്യാബോധങ്ങളുടെ പതിരു പാറിപ്പോകട്ടെ! സ്നാപകാ, ദൈവസ്നേഹത്തിന്റെ യോർദാനിൽ നീ എന്നെ സ്നാനം ചെയ്യിക്കുക; ഒരു മരുപ്പച്ചയായ് ഞാൻ തളിർക്കട്ടെ!