സന്മനസ്സുള്ളോർക്കു സമാധാനം:
ഗ്രീക്ക് പുരാണത്തിൽ ഒരു കഥയുണ്ട്. മനുഷ്യരിൽ അപ്രീതനായിത്തീർന്ന സീയൂസ് ദേവൻ, അവരിൽ നിന്ന് അഗ്നി ഒളിപ്പിച്ചു വയ്ക്കുന്നു. ദേവന്മാരിൽ ഒരുവനായ പ്രോമിതിയോസ്, മനുഷ്യരെ അത്രമേൽ സ്നേഹിക്കയാൽ, സ്വർഗ്ഗത്തിൽ നിന്ന് അഗ്നി കട്ടെടുത്ത്, അവർക്കു തിരികെ നല്കുന്നു. ഇതിൽ കോപം പൂണ്ട സീയൂസാകട്ടെ, പ്രോമിതിയൂസിനെ ഒരു വലിയ പാറയിൽ കാലങ്ങളോളം കെട്ടിയിടാൻ ഉത്തരവിടുകയും അവന്റെ കരളു കൊത്തിപ്പറിക്കാൻ ഒരു കഴുകനെ ഏല്പിക്കുകയും ചെയ്യുന്നു. കഥയിങ്ങനെ നീളുന്നു. പ്രോമിതിയോസിന്റെ കഥയുടെ കാതൽ സ്നേഹവും ത്യാഗവുമാണ്. സകല മനുഷ്യരെയും ദൈവവുമായി എന്നേയ്ക്കും വിളക്കിച്ചേർക്കുന്ന മനുഷ്യാവതാരരഹസ്യങ്ങളെക്കുറിച്ചു ധ്യാനിക്കുമ്പോൾ, നമ്മുടെ മനസ്സിന്റെ ക്യാൻവാസിൽ തെളിയുന്നതും സ്നേഹത്തിന്റെ പര്യായമായ ത്യാഗത്തിന്റെ ചിത്രം തന്നെ. വിശുദ്ധ യോഹന്നാന്റെ ഭാഷയിൽ പറഞ്ഞാൽ, “അവനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചു പോകാതെ നിത്യജീവൻ പ്രാപിക്കുന്നതിനുവേണ്ടി, തന്റെ ഏകജാതനെ നല്കാൻ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു!” (യോഹന്നാൻ 3:16) അതിരുകളില്ലാത്ത ദൈവസ്നേഹവും അതിൽനിന്ന് ഇതൾവിരിയുന്ന സമാധാനവുമാണ് മനുഷ്യാവതാരത്തിന്റെ സന്ദേശം എന്നു സാരം. “അന്ധകാരത്തിൽ കഴിഞ്ഞ ജനം [...]
ഈശോ – സകല ജനതകളുടെയും രാജാവ് !
എന്റെ ചെറുപ്പകാലത്ത്, ഞങ്ങളുടെ ഇടവകപ്പള്ളിയിൽ, ഈശോയുടെ രാജത്വത്തിരുനാൾ സാഘോഷം കൊണ്ടാടിയിരുന്നു. ആഘോഷമായ പാട്ടുകുർബാനയും സുദീർഘമായ പ്രസംഗവും എന്നെ ശാരീരികമായി അല്പമൊക്കെ ക്ഷീണിപ്പിച്ചിരുന്നെങ്കിലും, അന്നേ ദിവസം വേദപാഠം ഇല്ലല്ലോ എന്ന ചിന്ത മനസ്സിനെ ഉന്മേഷഭരിതമാക്കി നിർത്താൻ സഹായിച്ചിരുന്നു. എന്നാൽ, കുർബാനയ്ക്കു ശേഷം ക്രിസ്തു രാജന്റെ തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള ഘോഷയാത്രയിൽ "ക്രിസ്തുരാജൻ ജയിക്കട്ടെ! രാജാധിരാജൻ വാഴട്ടെ" എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങൾ മുഴക്കിയും, വെളുപ്പും മഞ്ഞയും നിറങ്ങളുള്ള പതാക ആഞ്ഞു വീശിയും കൂട്ടുകാരോടൊത്തു റോഡിന്റെ അരികു പറ്റി നടന്നു പോയ നിമിഷങ്ങളിൽ സകല ഉത്സാഹവും സന്തോഷവും തിരിച്ചു വന്നിരുന്നു എന്നും ഞാനോർക്കുന്നു. ക്രിസ്തു രാജൻ ആരെന്നോ, വിശുദ്ധ കുർബാനയുടെ മഹത്വം എന്തെന്നോ അറിയാത്ത ബാല്യകാലത്തിന്റെ അവിവേകം കർത്താവു പൊറുക്കട്ടെ ആദിയിൽ, പിതാവായ ദൈവം സ്വന്തം ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്‌ടിച്ചപ്പോൾ, പുത്രനായ ഈശോയും അവിടുത്തോടൊപ്പമുണ്ടായിരുന്നു. വിശുദ്ധ പൗലോസ് ശ്ലീഹാ കൊളോസോസുകാർക്കെഴുതിയ ലേഖനത്തിൽ നാമിങ്ങനെ വായിക്കുന്നു: "അവൻ അദൃശ്യനായ ദൈവത്തിന്റെ പ്രതിരൂപവും എല്ലാ സൃഷ്ടികൾക്കും മുമ്പുള്ള ആദ്യജാതനുമാണ്. കാരണം, [...]
ലിസ്യുവിലെ മഞ്ഞുകാലകുസുമം!
ലിസ്യുവിലെ മഞ്ഞുകാലകുസുമം! ലിറ്റിൽ ഫ്ലവറിനൊപ്പം ഈ മിഷൻ സൺഡേ. ലിസ്യൂവിലെ ഒരു കോൺവെന്റിന്റെ നാലുചുവരുകൾക്കുള്ളിൽ ജീവിച്ച ആഗോള മിഷനറി മധ്യസ്ഥ! സ്വർഗ്ഗം മാത്രം ലക്ഷ്യമാക്കി ജീവിച്ച ഒരു സാധാരണ പെൺകുട്ടി!! ‘രക്തസാക്ഷി’ എന്ന പദവിയോ പ്രത്യേകമായ എന്തെങ്കിലും സവിശേഷതയോ വലിയ വലിയ അത്ഭുതങ്ങളുടെ അകമ്പടിയോ ഈ ലോകത്തിൽ വലിയ കാര്യങ്ങൾ ചെയ്തവൾ എന്ന ഖ്യാതിയോ ഉള്ളവളായിരുന്നില്ല കൊച്ചുറാണി. കേവലം ഒരു സാധാരണ പെൺകുട്ടി. കൊച്ചുകാര്യങ്ങളുടെ കൊച്ചുറാണി! അവളെക്കുറിച്ചു വി. പത്താം പീയൂസ് പറഞ്ഞതിപ്രകാരമാണ്: "ആധുനികകാലത്തെ ഏറ്റവും വലിയ വിശുദ്ധ.” തന്റെ ഹൃദയത്തിൽ എരിഞ്ഞിരുന്ന ദൈവസ്നേഹാഗ്നിയാൽ സ്വർഗ്ഗത്തിന്റെ പൂന്തോട്ടത്തിൽ വിശുദ്ധ ചെറുപുഷ്പമായി എന്നും പ്രശോഭിക്കുന്ന വിശുദ്ധ കൊച്ചുത്രേസ്യാ. ഈ ഭൂമിയിൽ നന്മ മാത്രം ചെയ്ത് തന്റെ സ്വർഗ്ഗം ചെലവഴിക്കുമെന്നു പറഞ്ഞവൾ. "ആധുനികകാലത്തെ ഏറ്റവും വലിയ വിശുദ്ധ.” അവളുടെ മാതാപിതാക്കൾ തങ്ങളുടെ മകളെ നന്നേ ചെറുപ്പത്തിൽ തന്നെ പരിശുദ്ധദൈവമാതാവിനു പൂർണ്ണമായി സമർപ്പിച്ചിരുന്നു. അവളെ മാത്രമല്ല, തങ്ങളുടെ അഞ്ചുമക്കളെയും അവർ ഈശോയുടെ പൂന്തോട്ടത്തിൽ സമർപ്പിച്ചിരുന്നു. രണ്ടുപേരും [...]



